Thursday, February 23, 2012

നിഴലിന്‍റെ വഴി


മലയാള സാഹിത്യത്തിന്‍റെ നിത്യ ദുഖമാണ് കഥാകാരി രാജലക്ഷ്മി. പെണ്‍ എഴുത്ത്എന്നൊക്കെ കേട്ടു തുടങ്ങുന്നതിനു എത്രയോ മുന്‍പാണ് അവര്‍ കഥാ ലോകത്തെ കീഴടക്കിയത്. പുരുഷാധിപത്യലോകത്തിനെതിരെ പരിഹാസ ശരങ്ങള്‍ തൊടുത്തത്.സാമുഹ്യ ജീര്‍ണതകളെ കുത്തി നോവിച്ചത്. പക്ഷെ ഒരുനിമിഷം കൊണ്ട് സ്വന്തം ജിവിതത്തിന്റെ  തിരശീല സ്വയം താഴ്ത്തിയിട്ട് അവര്‍ യാത്രയായി. രാജലക്ഷ്മിയുടെവിഖ്യാത നോവല്‍ ` ഒരു നിഴലും കുറെ വഴികളും' വായിച്ചു കഴിഞ്ഞപ്പോളാണ് കഥാകാരി ജനിച്ചു വളര്‍ന്ന
 ആ സ്ഥലം കാണാന്‍ തോന്നിയത്
ആ നോവലിലെ കഥ നടന്നിരിക്കാനിടയുള്ള വഴികളിലൂടെ യാത്ര ചെയ്യാന്‍തോന്നിയത്.അങ്ങിനെ അവര്‍ ജനിച്ചുവളര്‍ന്ന ചെര്‍പ്പുളശേരിയിലെ വീട്ടിലെത്തിയത്. അതിന്റെ പരിണിത
ഫലമാണ് മലയാള മനോരമയില്‍ പ്രസിദ്ധികരിച്ച `നിഴലിന്റെ വഴികളില്‍"' എന്ന ഫീച്ചര്‍. 
രാജലക്ഷ്മിക്ക് സ്വന്തം നാട്ടില്‍ ഒരു സ്മാരകം ഉയര്ന്നുവരാനുള്ള ചിന്തകള്‍ക്ക് തുടക്കം കുറിക്കാന്‍ അതിലൂടെകഴിഞ്ഞു എന്നത് എന്റെ സ്വകാര്യ സന്തോഷമാണ്. 
അതിനെക്കാളുപരി ആ വഴികളിലുള്ള യാത്ര എന്റെ
 ഉള്ളു നീറിച്ചു. അങ്ങനെ മനസ് നൊന്ത് എഴുതിയതാണ് ഇത്

ആറ്റു ദർഭകൾ


മരണനൂലിൽ തിരുപ്പൂർ-5


മരണനൂലിൽ തിരുപ്പൂർ-4


മരണനൂലിൽ തിരുപ്പൂർ-3


മരണനൂലിൽ തിരുപ്പൂർ-2


മരണനൂലിൽ തിരുപ്പൂർ-1